Powered By Blogger

വിദ്യാമൃതം




ബാല്യകാലം മുതല്‍, അബ്ദുറഹ്മാന്‍ സ്ത്രീകളുടെ പ്രേമഭാജനവും, ആരാധകനുമായിരുന്നു. അവരില്‍ വന്ദ്യവയോധികളായ സ്ത്രീകള്‍ മുതല്‍ പതിനേഴുകാരികളായ പല പ്രായക്കാരുമുണ്ടായിരുന്നു സൗന്ദര്യത്തിന്റെ ഉദാത്ത മാതൃകയായ അദ്ദേഹത്തിന്റെ സഹജമായ പെരുമാറ്റരീതികളും ആര്‍ഭാടജീവിതവും സ്ത്രീകളെ എന്നും എവിടെയും ആകര്‍ഷിച്ചു വന്നതാണ് പ്രത്യേകിച്ചും ചെറുപ്പക്കാരികള്‍ക്ക് അദ്ദേഹത്തോട് ഭ്രാന്തമായ ഒരാരാധനയായിരുന്നു പിന്നീട് അറബൃ൯ മരുഭൂമിയില്‍നിന്നുള്ള അദ്ദേഹത്തിന്‍റെ ഇരുപത്തിനാലുവര്‍ഷത്തെ ദേശാടനംകഴിഞ്ഞ് ജന്മനാട്ടില്‍സ്തിരം താമസമായതിന്നുശേഷം ഒഴിവു സമയങ്ങളില്‍ ഇന്‍റ്റര്‍നെറ്റിലൂടെ പലവരുംമായി ആശയവിനിമയം നടത്തുമായിരിന്നു അപ്പോയാണ് സുന്ദരിയായ ഇരുപത്തിആറ് വയസ്സ് മാത്രം പ്രായമുള്ള ബുഷ്‌റ എന്ന പെണ്‍കുട്ടിയുംമായി പരിജയപ്പെടുന്നത് അവര്‍തമ്മിലുള്ള സൗഹൃദബന്ധം പ്രണയത്തിലേക്ക് അടുക്കുകയയിരിന്നു നിരന്തരം ഇന്‍റ്റര്‍നെറ്റിലൂടെ ഗാഢസൗഹൃദം പുലര്‍ത്തിപ്പോന്നു അവര്‍ പരസ്​പരം സ്‌നേഹിച്ചു വളരെ അടുത്തു അവള്‍ അദ്ദേഹത്തെ വളരെ ഇഷ്ടപ്പെട്ടു പ്രേമിക്കുന്നുണ്ടോ എന്നുപോലും ചിലപ്പോള്‍ തോന്നിപ്പോകാറുണ്ടായിരുന്നു അവളുടെ വാക്കുകളിലെ വശൃത പൂക്കളെക്കാള്‍ സുഗന്ധമുള്ളതായിരിന്നു അതിലെ ഓരോ പദവും അദ്ദേഹം പ്രേമപൂര്‍വ്വം അ൪തഥവിചാരണ ചെയ്തു അവളില്‍നിന്നും വിദ്യാമൃതം നുണഞ്ഞുകൊണ്ടിരിക്കുന്നസമയത്ത് അദ്ദേഹം ഒന്നിലും ഇടപെടാതെ ധ്യാനമനനങ്ങളുടെ സുഗന്ധിയായ പ്രതലങ്ങളിലൂടെ സൗമൃമായി നടന്നുപോവുകയയിരിന്നു താവോയുടെ നിസ്സംഗതയയിരിന്നു ധ്യാനം അവള്‍ അറിവിന്‍റെ ദേവതയാണന്ന് അദ്ദേഹത്തിന്ന് ബോധൃപ്പെട്ടിരിന്നു വിവാഹം കഴിക്കാന്‍ അവള്‍ താല്‍പരൃം പ്രകടിപ്പിച്ചു ഇസ്‌ലാമില്‍ രണ്ടു വിവാഹം നിഷിദ്ധമല്ല. എങ്കിലും വിവാഹത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചിട്ടില്ല അബ്ദുറഹമാന്‍ നാപ്പത്തിആറ് വയസ്സ് പ്രായമുള്ള വിവാഹിതനായ നാലു മക്കളുടെ പിതാവുമായ ബാദ്ദൃതയുമുള്ള അദ്ദേഹം ഒരിക്കലും വിവാഹത്തിനു തയ്യാറായിരിന്നില്ല അദ്ദേഹം അവളെ ഉപദേശിച്ചു നമ്മള്‍ തമ്മില്‍ പ്രേമമാണെന്ന്. അതില്‍ വാസ്തവമില്ലാതില്ല എങ്കിലും, നമ്മള്‍ അടുത്തു പരിചയിച്ച ആ നല്ല നാളുകളെക്കുറിച്ചോര്‍ത്തു. നീ സ്വയം തിരഞ്ഞെടുത്ത ജീവിത രീതി മാറ്റണം വീണ്ടുവിചാരമില്ലാതെ, പെട്ടെന്ന് എടുത്തുചാടിയ ഈ വിവാഹബന്ധത്തില്‍നിന്ന് ബുഷ്‌റക്ക് സ്വസ്ഥതയോ സംതൃപ്തിയോ ലഭിക്കുകയില്ല. നിനക്ക് എന്നെ കാണാന്‍ ലജ്ജ തോന്നും നിന്‍റെ പരിശുദ്ധിയെല്ലാം നഷ്ടപ്പെടും നല്ല സുഹൃത്ത്ബന്ധം നിലനിര്‍ത്തുന്നതിന്നുവേണ്ടി നമ്മള്‍ മുഴുവന്‍ സമയവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും, ശോഭനമായ ഒരു ഭാവി അവളെ കാത്തിരിക്കുന്നുണ്ടെന്നും, അദ്ദേഹം അവളെ ഉപദേശിച്ചു. ഉപദേശങ്ങളൊന്നും അവളെ ആശ്വസിപ്പിച്ചില്ല ദുഃഖിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തു അവളുടെ മനസ്സ് സംഘര്‍ഷഭരിതമായിരിന്നു വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് അബ്ദറഹമാന്‍ അവളോട് ഉദ്‌ബോധിപ്പിച്ചു പിരിഞ്ഞിരിക്കുന്നതില്‍ സങ്കടപ്പെടുന്നതായി അദ്ദേഹത്തിനുതോന്നി വിവാഹത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ വളരെ ശ്രമിച്ചുനോക്കിയെങ്കിലും ബുഷറ വഴിപ്പെട്ടില്ല ഈ കപടലോകത്തില്‍ ഒരു ആത്മാര്‍ത്ഥ ഹൃദയമുണ്ടായതാണെന്‍റെ പരാജയം മരണമെന്നുള്ള ചിന്തയല്ലാതെ മറ്റൊന്നില്ല മനസ്സില്‍ എന്നെഴുതിവെച്ച് വിലപിച്ചുകൊണ്ട് മരണത്തിലേക്ക്‌ നടക്കാന്‍ മാത്രം വേദനയുടെ കാട്ടുഞെരിഞ്ഞില്‍ മുള്‍പ്പടര്‍പ്പുകള്‍ അവളില്‍ പടര്‍ന്നിരുന്നു സര്‍ഗാത്മകതയും ചരിത്രബോധവും അസ്വാസ്ഥ്യജനകമായ വിധത്തില്‍ മരണത്തെ സ്വയം വരിക്കാന്‍ അവള്‍ തയ്യാറെടുക്കുകയായിരിന്നു അപ്പോഴാണ് അദ്ദേഹം വിവാഹത്തിനു നിര്‍ബഡിതനാവുന്നത് അങ്ങിനെ അദ്ദേഹം ഈ വിവരം ഭാരൃയെ ബോധ്യപ്പെടുത്തി ഈ വാര്‍ത്ത കേട്ടയുടനെ ഭാരൃ വല്ലാതെ ക്ഷുഭിതരായി അത്തരം ഒരാഗ്രഹമുണ്ടെങ്കില്‍ അത് യാതൊരു കാരണവശാലും നടക്കില്ലെന്ന് താക്കീതു നല്‍കി അഥവാ തന്റെ താക്കീതിനെ ധിക്കരിച്ച് വിവാഹം നടക്കുകയാണെങ്കില്‍,നിങ്ങളുമായിയുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുമെന്നും മക്കളെയുകൂട്ടി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുമെന്നും ഭീഷണിപ്പെടുത്തി ഭാരൃയെ ധിക്കരിച്ച് നിര്‍ഭയത്തോടെ രണ്ടായിരത്തിപത്ത് ഏപ്രിയില്‍ മാസം പതിനോന്നാംതിയ്യതി വൈകുന്നേരം നാലുമണിക്ക് അദ്ദേഹം ബുഷ്‌റയെ വിവാഹംകഴിച്ചു ഭാരൃയെ സമാദാനപ്പെടുത്താന്‍ അബ്ദുറഹ്മാന്‍ വളരെ പാടുപെട്ടു കേട്ടതെല്ലാം നുണയായായിരിക്കണമേ എന്ന് ഭാരൃ പ്രാര്‍ത്ഥിച്ചു. അബ്ദുറഹമാന്‍റെ ആദൃ ഭാരൃയായ സൈഫുവിനെയും രണ്ടാം ഭാരൃയായ ബുഷ്‌റയെയും ഒരു പോലെ കാണുന്നതിന്നു യാതൊരു വീഴ്‌ച്ചയും വരുത്തിയിരിന്നില്ല അവരുടെ വിവാഹബന്ധംകൊണ്ട് അബ്ദുറഹമാന്‍റെ കുടുബത്തിന്‍റെ ആഭിജാധൃം അന്തച്ചിദ്രമാവാതിരിക്കാന്‍ ബുഷ്‌റ പ്രത്തെകം ശ്രദ്ദിച്ചുകൊണ്ടിരിന്നു അദ്ദേഹമായുള്ള ഏഴുമാസത്തെ ദാമ്പത്തൃ ജിവിതത്തിനോടുവില്‍ രണ്ടായിരത്തിപത്ത് നവംബര്‍ ഇരുപത്തിമൂന്നാം തിയ്യതി ചൊവ്വാഴ്ച്ച അവളുടെവീടിന്‍റെ തൊട്ടടുത്തുള്ള അയല്‍വാസിയുടെ വീട്ടുവളപ്പില്‍വെച്ച് പശുവിന്നു തീറ്റ കൊടുക്കാന്‍ വേണ്ടി പുല്ലരിഞ്ഞുകൊണ്ടിരിക്കുന്ന സമയത്ത് വിഷപാമ്പിന്‍റെ കടിയേറ്റു ഇരുപത്തി ആറാംതിയ്യതി വെള്ളിയാഴ്ച്ച രാത്രി പാതിനോന്നരമണിക്ക് ബുഷ്‌റ ഈ ലോകത്തോട് യാത്ര പറഞ്ഞു സ്‌നേഹവും സാന്ത്വനവും കൊതിച്ച ഒരു പ്രണയിനിയുടെ ജീവിതം, അവള്‍ക്കു സമ്മാനിച്ച മോഹഭംഗങ്ങളുടെ കഥ കാലയവനികയ്ക്കുള്ളില്‍ നാമാവിഷേശമായി ബുഷ്‌റയുടെ മരണശേഷം അദ്ദേഹത്തിന്‍റെ മാനസികനില വളരെ മോശമായി അദ്ദേഹത്തിന്‍റെ നാസാരന്ദ്രങ്ങളുടെ നിയന്ദ്രണങ്ങള്‍തകര്‍ന്നു കൊണ്ടുരിക്കുകയായിരിന്നു ഒരിക്കല്‍ അദ്ദേഹം കുടുബങ്ങളോടുപറഞ്ഞു ഏതാനും മാസങ്ങളായി ഞാന്‍ എല്ലാറ്റില്‍നിന്നും സ്വതന്ത്രനാവാന്‍ കഠിനമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ് പുസ്തകങ്ങളില്‍ നിന്ന് സുഹൃത്തുക്കളില്‍നിന്ന്, സാഹചര്യങ്ങളില്‍നിന്ന് വിമോചിതനാവാന്‍. ഇതേ സ്വാതന്ത്ര്യത്തിനായി നിങ്ങളും ശ്രമിക്കണം. എന്നെ പരിഹാരനിര്‍ദേശങ്ങള്‍ക്കായായി ആരും കാണരുത്. നിങ്ങള്‍ക്ക് മുക്തി നല്‍കാനുള്ള മൃദസഞ്ചീവിനി എന്‍റെ പക്കലില്ല.' ഈ പ്രഖ്യാപനം അബ്ദുറഹമാന്‍റെ കുടുബങ്ങളെ നിരാശരാക്കി മനസ്സ് സംഘര്‍ഷഭരിതമായിരുന്ന ആ നാളുകളില്‍ എപ്പോഴോ അദ്ദേഹത്തിന് ഭൗതിക സുഖങ്ങളോട് വിരക്തിയനുഭവപ്പെട്ടു
വേദഗ്രന്ദങ്ങള്‍ അനുസാശിക്കുന്ന സന്ദേശങ്ങള്‍ സ്വീകരിച്ച് പ്രാര്‍ത്ഥനയിലേക്ക് മടങ്ങാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഭാരൃ സൈഫുവിനോട് പലപ്പോഴും അതിനെപ്പറ്റി സുദീര്‍ഘമായി ചര്‍ച്ചചെയ്തിരുന്നു. എന്റെ പാനപാത്രം നിറഞ്ഞിരിക്കുന്നു. ഞാന്‍ മാനസികമായും വൈകാരികമായും മോക്ഷപ്രാപ്തി തേടിയുള്ള നീണ്ട ആത്മാന്വേഷണയാത്രയിലൂടെ നേടിയ അതീന്ദ്രിയജ്ഞാനവുമായി സ്വന്തം ജീവിതപരിസരങ്ങളിലേക്ക് മടങ്ങിയെത്തുന്ന ഒരു മനുഷ്യന്റെ വൈകാരിക സംഘര്‍ഷങ്ങള്‍ ഭാവതീവ്രതയോടെ എന്‍റെ ഹൃദയസ്പന്ദങ്ങളില്‍പോലും താളാത്മകമായി ലയിച്ചുചേര്‍ന്നിട്ടുണ്ട് ഹൃദയാവ്൪ജജകമായ ആവിഷ്കാരത്തെ വീണ്ടും പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്നു അവളുടെ ജ്ഞാനവല്ലരിയില്‍പൂത്ത ഈ വിശേഷകുസുമത്തെ ഭംഗിയുളള ഒരു ചഷകത്തില്‍വെച്ചു ഞാന്‍ നിങ്ങള്‍ക്കു നിവേദിക്കുകയാണ് കൊടുമുടിയില്‍ നിന്നുള്ള എന്റെ ഗര്‍ജ്ജനത്താല്‍ സമതലത്തിലെ ജനങ്ങള്‍ ഞെട്ടിയുണരും. എല്ലാം ത്യജിച്ച് എനിക്കൊരു യദാര്‍ത്ഥമനുഷൃനാവണം തീര്‍ച്ചയായും ഞാനതു ചെയ്യും. പക്ഷേ, ആ സമയം ആയിട്ടില്ല. ക്ഷമാപൂര്‍വം, ഉത്കണ്ഠയോടെ ഞാന്‍ ആ ദിവസം കാത്തിരിക്കുകയാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ